''ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്തെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്ന് കരുതരുത്. ഓരോ നീക്കാവും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. അന്വേഷണവും നടക്കുന്നുണ്ട്. ആരും രക്ഷപ്പെടുമെന്ന് കരുതണ്ട"-മുഖ്യമന്ത്രി പറഞ്ഞു
ഉത്തരാഖണ്ഡിലെ 57 ബിജെപി എംഎൽഎമാർ തലസ്ഥാനമായ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കുമയോൺ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ധാമി എംഎല്‍എ ആയിട്ടുണ്ട്.
20ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ മന്ത്രിസഭായോഗം ചേരും. യോഗത്തിൽ നിയമസഭാ സമ്മേളനം വിളിക്കേണ്ട തീയതി തീരുമാനിക്കുകയും പ്രോട്ടേം സ്‌പീക്കറെ തെരഞ്ഞെടുക്കുകയും ചെയ്യും. തുടർന്ന്, ഗവർണർക്ക് ശുപാർശ കൈമാറും. അതോടെയാണ് സഭ വിളിച്ചുചേർക്കാൻ ഗവർണർ ഉത്തരവിറക്കുക
കാർഷികോല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന 'സുഭിക്ഷകേരളം' പദ്ധതിയിൽ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ' സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
കോടികളുടെ അഴിമതിയാണ് പ്രതിപക്ഷം തടഞ്ഞത്. കേസ് കോടതി അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അമര്‍ഷം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് പ്രതിപക്ഷനേതാവ്
സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവർത്തിച്ചാൽ കടുത്ത നടപടികൾക്ക് നിർബന്ധിതമാകും
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 12 പെരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനന് അയച്ച ഇമെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു
അന്തര്‍ജില്ലാ ബസ്സുകള്‍ രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ദീര്‍ഘദൂര ബസ്സുകള്‍ അടുത്തഘട്ടത്തില്‍ മാത്രമേ ആലോചിക്കൂ. കാറുകളില്‍ 4 പേര്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ ഓട്ടോയില്‍ രണ്ടു യാത്രക്കാരെ മാത്രമേ അനുവദിക്കൂ
ബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫ്രൻസ് വഴിയാകും യോഗം ചേരുക.
റിവേര്‍സ് ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചത് വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം വരാതിരിക്കാനാണ്. ഇത് വിസ്മരിച്ചുകൊണ്ട് പലരും പുറത്തിറങ്ങുന്നതായി കാണുന്നുണ്ട്. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി
വിദേശത്തുനിന്നു വരുന്നവരെല്ലാം രോഗവാഹകരാണെന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്നും ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി
"നിങ്ങള്‍ ആ കയിലും കുത്തി കുറെ നാളായി നടക്കുകയല്ലേ ? പുതുതായി വന്നതല്ലാലോ.. അതുപോലെ ഞാനീ കയിലും കുത്തി കുറേനാളായി ഇവിടെ നില്‍ക്കുകയാണ്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ലാലോ, ആരുടെയെങ്കിലും ഉപദേശം കേട്ട് മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല."
വകുപ്പ് മന്ത്രിയറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന കേരളത്തിന്റെ ശൈലിയിലല്ല കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി മലര്‍ന്നു കിടന്നു തുപ്പരുതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു
ഇതുപ്രകാരം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ നാളെ (ഞായര്‍) യാത്രാ അനുമതി ഉണ്ടായിരിക്കുകയുള്ളു
സര്‍ക്കാര്‍ ദേവസ്വങ്ങള്‍ക്ക് പണം നല്‍കുകയാണോ അവിടെനിന്ന് എടുക്കുകയാണോ എന്ന് കണക്കുകള്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. കിഫ്ബി വഴി 142 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പമ്പയിലും നിലയ്ക്കലിലും നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
വിദേശത്തു നിന്നെത്തിയവരില്‍ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്ന് രോഗം സ്ഥിരീകരിച്ചയാളാണ് ഇന്ന് രോഗവിമുക്തി നേടിയത്.
കേന്ദ്ര മന്ത്രിയായിരിക്കുന്ന ഒരാള്‍ അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്പ്രിങ്ക്ളര്‍ കേസ് ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ജ്ജവത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കരുതുന്നുണ്ടൊ എന്ന ചോദ്യത്തിന് ''ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡാറ്റാ വിശകലനമാണോ പണി''- എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ആവശ്യങ്ങളുംനിരാകരിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
ലാവലിന്‍ ബാധ മുഖ്യമന്ത്രിയെ വിട്ടുപോയിട്ടില്ല. ശക്തനാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് നിലവിളിയാണ്. ആരോപണം വരുമ്പോള്‍ ഗൂഢാലോചന സിദ്ധാന്തം പറഞ്ഞിട്ടു കാര്യമില്ല. ആരോപണത്തിന് മറുപടി പറയാന്‍ പോലും തുടക്കത്തില്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചത് തന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ്.
സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാര്‍ അസാധാരണമായ സാഹചര്യത്തില്‍ നടന്ന ആസാധാരണ കൊള്ള
സംസ്ഥാന മന്ത്രിസഭയുടെ അനുമതിയിയോ കേന്ദ്രാനുമാതിയോ ഇല്ലാതെ എങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയാറാവണം
തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അസഹിഷ്ണുത നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് -മുനീര്‍
സ്പ്രിങ്ക്ളര്‍ കമ്പനി ഇതിനകം 200 മുതല്‍ 700 വരെ കോടി രൂപയുടെ ഡാറ്റ സംസ്ഥാനത്തു നിന്ന് സൗജന്യമായി കൈക്കലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
രോഗ പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് സേവനവുമായി പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മുന്നോട്ടുവന്നത്- മുഖ്യമന്ത്രി
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് രോഗ വിമുക്ത പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു
രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നതുകൊണ്ട് താരതമ്യേന സുരക്ഷിതരാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്ന് മുഖ്യമന്ത്രി
സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ മുന്നോട്ടു വെച്ച 15 നിര്‍ദ്ദേശ ങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ ഉപദേശകരെയും ഭരണപരിഷ്കാര കമ്മീഷന്‍ അടക്കം കാബിനറ്റ് റാങ്കിലുള്ളവരെയും ഒഴിവാക്കണമെന്നതാണ്
കാസര്‍ഗോഡ് - 4, കണ്ണൂര്‍ - 3, മലപ്പുറം -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരും രണ്ടുപേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെത്തിയവരുമാണ്. ബാക്കി മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്
നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നിലപാടിലേക്ക് സര്‍ക്കാരിന് പോകേണ്ടി വരും. നിര്‍ദ്ദേശങ്ങള്‍ ല്മ്ഘിക്കുന്നവരുടെയടക്കം സുരക്ഷക്ക് വേണ്ടി അത്തരമൊരു നിലപാടിലേക്ക് പോകാന്‍ സര്‍ക്കാരിന് ഒരു മടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
"മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ പലതിനോടും വിയോജിക്കുന്നവർക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നൽകിയ സംഭാവനകൾ ചിരസ്മരണീയമാണ് എന്ന് പറയാൻ കഴിയും. ദുരാചാരങ്ങൾക്കും അപരിഷ്കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജം പകരും "